Skip to main content

അന്തർജില്ല ബാലോത്സവം 2018 - പൂമാല ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ, തൊടുപുഴ

ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ പൂമാല ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ കേരള ശാസത്ര സാഹിത്യ പരിഷത്ത്, എറണാകുളം അന്തർജില്ല ബാലോത്സവം 2018 ൽ പങ്കെടുക്കാനായത് വളരെ വേറിട്ട ആസ്വാദ്യമായ ഒരു അനുഭവമായി. നമ്മുടെ പെരുമ്പിള്ളി യൂറിക്ക ബാലവേദിയിൽ നിന്നും ആവണി. എസ് (വൈസ് പ്രസിഡന്റ് ), ഇമ്മാനുവൽ ജോസഫ്  (ജോ. സെക്രട്ടറി) ആശിഷ് സുധീർ (ട്രഷറർ) എന്നീ കൂട്ടുകാരുമൊത്താണ് ഞങ്ങൾ യാത്രയായത്. നവംബർ 3ന് രാവിലെ 6. മണിക്ക് പുറപ്പെട്ട് 4ന് വൈകിട്ട് 6 മണിക്ക് ഞങ്ങൾ തിരികെ എത്തി.
എറണാകുളം, ഇടുക്കി ജില്ലകളിലെ 20 വീതം ബാലവേദി കുട്ടികളും 10 പ്രവർത്തകരും സംസ്ഥാന നേതത്വവും മൂന്ന് സംഘങ്ങളായി വെള്ളിമറ്റം പഞ്ചായത്തിലെ കൂവക്കണ്ടം, തടിയനാൽ, നാളിയാനി എന്നീ ഊരുകൾ സന്ദർശിക്കുകയും  പ്രദേശത്തെ നിവാസികൾ, അവരുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്ക്കാരിക, ആചാരാനുഷ്ഠാന ജീവിതരീതികൾ, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ തുടങ്ങി തലങ്ങളിൽ ഗവേഷണാത്മകമായി പഠന വിധേയമാക്കുകയും, കണ്ടെത്തലുകൾ ഡോക്യുമെന്ററി, പവർ പോയ്ന്റ്, നാടകീകരണം എന്നീ വിത്യസ്ത രീതിയിലൂടെ കുട്ടികൾ തന്നെ തയ്യാറാക്കി  അവതരിപ്പിക്കുകയുമുണ്ടായി.
ക്യാമ്പ് അവലോകനത്തിലെ കുട്ടികളുടെ പ്രതികരണം ബാലോത്സവം എത്രമേൽ വിജയകരവും, കാര്യക്ഷമവുമായിരുന്നു എന്ന വിലയിരുത്തലിന് വഴി തെളിച്ചു.
പൂമാലയിലെ ഞണ്ടിറുക്കി വെള്ളച്ചാട്ട ത്തിൽ കുട്ടികൾ കളിച്ചു തിമർത്തപ്പോൾ, തങ്ങൾ പഠനത്തോടൊപ്പം ഉല്ലാസത്തിനു കൂടിയാണെത്തിയതെന്ന ഭാവത്തോടെ ഉത്സവ പ്രതീതി ഉണർത്തി.
ഒരു ഗുഹയിൽ നിന്ന് ഒഴുകി എത്തുന്നു എന്നത് ഇതിനെ മറ്റ് വെള്ള ച്ചാട്ടങ്ങളിൽ നിന്ന് വിത്യസ്തമാക്കുന്നു.



ബാലോത്സ അനുഭവങ്ങൾ നമ്മുടെ കൂട്ടുകാർ തന്നെ അടുത്ത തവണ  ഒത്തുകൂടുമ്പോൾ വിവരിക്കും ട്ടോ . 🤝🏻

Comments

Popular posts from this blog

മലയാള ഭാഷാ സെമിനാർ - മുളന്തുരുത്തി

മുളന്തുരുത്തി ∙ ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പരിഷത്തും മുളന്തുരുത്തി പബ്ലിക് ലൈബ്രറിയും ചേർന്നു സംഘടിപ്പിച്ച മലയാള ഭാഷാ സെമിനാർ പ്രഫ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാഷയുടെ കാര്യത്തിൽ‌, അധ്യയനത്തിലും അധ്യാപനത്തിലും വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്ന കാര്യത്തിലും പല കാലഘട്ടത്തിലും ഗുണപരമായ മാറ്റം ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.  ‘മതേതരത്വം, ജനാധിപത്യം, മാതൃഭാഷ’ എന്ന വിഷയത്തിൽ ഡോ. സുമി ജോയി ഒ‍ാലിയപ്പുറം പ്രഭാഷണം നടത്തി. പബ്ലിക് ലൈബ്രറി പ്രസിഡന്റ് സജി മുളന്തുരുത്തി അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത് യൂണിറ്റ് സെക്രട്ടറി ജോസി വർക്കി, ലൈബ്രറി സെക്രട്ടറി കെ.കെ. സണ്ണി, കെ.എൻ. സുരേഷ്, പി.കെ. വാസു എന്നിവർ പ്രസംഗിച്ചു. സത്കലാ വിജയൻ കവിതാലാപനം നടത്തി. ---------------------------------------------------------------------------------------- കച്ചവട വിദ്യാഭ്യാസത്തിൽ കൂടി മെച്ചപ്പെട്ട വിദ്യാഭ്യാസം ആർജ്ജിക്കാൻ സാധിക്കില്ല എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഡോ: കാവുമ്പായി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു കേരള ശാസ്ത്രസാഹിത്യ പരിഷത്ത...

സംവാദം : 'പ്രളയാനന്തര കേരളവും ഗാഡ്ഗിൽ റിപ്പോർട്ടും '

ഗാഡ്ഗിൽ റിപ്പോർട്ട്  ചർച്ച ചെയ്യപ്പെടേണ്ടത്  കാലത്തിന്റെ ആവശ്യം: മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്യപ്പെടാതിരുന്നത് നമ്മൾ പരിസ്ഥിതിയുടെ രാഷ്ട്രീയം പരിഗണിക്കാത്തത് കൊണ്ടാണെന്നും ഇത് ഭാവിതലമുറയോടും പരിസ്ഥിതിയോടും  കാട്ടുന്ന ഉത്തരവാദിത്വമില്ലായ്മയാണ്  .കേരളത്തിൽ ഇനിയും പ്രളയം പ്രതീക്ഷിക്കാം . അത് തടയുന്നതിന് പരിഹാരമാർഗങ്ങൾ അന്വേഷിക്കുമ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടും കൂടി പരിഗണിക്കേണ്ടി വരും .   കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ പരിസര സമിതി സംഘടിപ്പിച്ച 'പ്രളയാനന്തര കേരളവും ഗാഡ്ഗിൽ റിപ്പോർട്ടും ' എന്ന സംവാദം വിലയിരുത്തി. പരിഷത്ത് മുളന്തുരുത്തി മേഖലാ പ്രസിഡന്റ് ജോസി വർക്കി അദ്ധ്യക്ഷനായ സംവാദത്തിൽ പരിഷത്ത് നിർവാഹക സമിതിയംഗം ശ്രീ . ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി . ഇൻന്ത്യൻ നാഷണൽ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് ശ്രീ . ആർ .ഹരി  , എഡ്രാക്ക് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ . എം . ടി . വർഗീസ് , പുരോഗമന കലാസാഹിത്യ സംഘം മുളന്തുരുത്തി മേഖലാ  പ്രസിഡൻറ്  ഡോ . ഋഷിമോൻ എന്നിവർ പ്രതികരണങ്ങൾ നടത്തി . ചടങ്ങിൽ  അടുത്ത...

മുളന്തുരുത്തി യൂണിറ്റ് കൺവെൻഷൻ 2019

ഇന്ന് 04-08-2019 മുളന്തുരുത്തി യൂണിറ്റ് കൺവെൻഷൻ നടന്നു. 12 പേർ പങ്കെടുത്തു, സജീവമായ ചർച്ചകളും ഭാവിപ്രവർത്തന ആസൂത്രണവും നടന്നു. ജില്ലാ ജോയിന്റ് സെക്രെട്ടറി കെ എൻ സുരേഷ്, മേഖല കൺവീനർ പി കെ രഞ്ജൻ എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട് പ്രൊഫ എം വി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു, 1 മണിയോടുകൂടി യോഗം അവസാനിച്ചു. 5 പേർ പുതിയ അംഗങ്ങൾ ആയിരുന്നു, രണ്ടു വനിതാ യുവ പ്രവർത്തകർ ബാലവേദി - വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താല്പര്യത്തോടെ ഏറ്റെടുത്ത് പ്രവർത്തിക്കാൻ താല്പര്യം കാണിച്ചത് പ്രതീക്ഷ ഉളവാക്കുന്നു.