Skip to main content

പരിസ്ഥിതി ദിനം 2019

പരിസ്ഥിതി ദിനം 2019:
ഇന്ന് മനുഷ്യന്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് പരിസ്ഥിതി
മലിനീകരണം. മനുഷ്യന് പുറമെ പ്രകൃതിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് തന്നെ ഇത് ഭീഷണിയാവുന്നു.

ഈ വർഷത്തെ പരിസ്ഥിതി ദിനം പ്രധാനമായും വായു മലിനീകരണ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. വായു മലിനീകരണം മൂലം ഓരോ വർഷവും ഏഴ് മില്യൺ ആളുകൾ മരിക്കുന്നതായാണ് കണക്ക്.

വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിച്ച് 2017ല്‍ മാത്രം
ഇന്ത്യയില്‍ മരിച്ചത് 12.4 ലക്ഷം പേരെന്ന് പഠന റിപ്പോര്‍ട്ട്.
ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച
റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017ല്‍
ഇന്ത്യയിലുണ്ടായ ആകെ മരണങ്ങളില്‍ എട്ടില്‍ ഒന്നും വായു മലിനീകരണത്തിന്റെ ഫലമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളേക്കാള്‍ കൂടുതലാണ് വായുമലിനീകരണത്തിലൂടെ ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടിലെ കണക്കുകളില്‍നിന്ന് വ്യക്തമാണ്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മലിനമായ അന്തരീക്ഷം ഡല്‍ഹിയിലേതാണ്.

മലിനീകരണത്തിന്റെ ദുരന്തഫലങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും
അനുഭവിക്കുന്നത് കര്‍ണാടക സംസ്ഥാനമാണെന്ന് മറ്റൊരു നിരീക്ഷണം. വാഹന മലിനീകരണം, കെട്ടിട നിര്‍മാണം, പൊടിപടലങ്ങള്‍, വ്യാവസായിക മലിനീകരണം, ഖര ഇന്ധനങ്ങള്‍ കത്തിക്കുന്നത്,
പ്ലാസ്റ്റിക് കത്തിക്കുന്നത് തുടങ്ങിയവയാണ് വില്ലന്മാര്‍.

ഒരു വര്‍ഷം മുന്‍പ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഒരു
റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവുമധികം മലിനീകരിക്കപ്പെട്ട ലോകത്തെ 15
നഗരങ്ങളില്‍ 14 ഉം ഇന്ത്യയിലാണെന്ന നിരീക്ഷണവും ഇവിടെ അനുസ്മരിക്കുക.

പ്രധാന മലിനവസ്തുക്കള്‍ വ്യവസായശാലകള്‍ പുറത്തുവിടുന്ന വിഷവാതകങ്ങള്‍, വാഹനഗതാഗതം മൂലമുണ്ടാകുന്ന പുക, പാഴ്വസ്തുക്കളും വിറകും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ഡയോക്‌സൈഡ്, വായുവില്‍ പടരുന്ന പൊടിപടലങ്ങള്‍ തുടങ്ങിയവയാണ്. കരിയില, മരക്കമ്പുകള്‍ തുടങ്ങിയ പാഴ്വസ്തുക്കള്‍ തുറസ്സായ സ്ഥലത്ത് കത്തിക്കുന്നത് നിയമവിരുദ്ധമാണ്.

പ്രായോഗിക നിര്‍ദേശങ്ങള്‍:

  • സ്വകാര്യവാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും പൊതുഗതാഗതമാര്‍ഗ്ഗങ്ങള്‍ കഴിയുന്നിടത്തോളം കൂടുതലായി ഉപയോഗിക്കാനും ഓരോരുത്തരുംതയ്യാറാകേണ്ടിവരും. യാത്രയ്ക്ക് ഒരു ബസ്‌ ഉപയോഗിക്കുമ്പോള്‍, നാല്‍പ്പത് കാറുകള്‍ നിരത്തിലിറക്കാതിരിക്കാം.
  • കൃഷിയിടങ്ങളില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിക്കാതിരിക്കുക.
  • വ്യവസായശാലകള്‍ പുറംതള്ളുന്ന പുക പരമാവധി കുറയ്ക്കണം. അതു സംബന്ധിച്ച നിബന്ധനകള്‍ കര്‍ശനമാക്കുക.
  • നാം ശ്വസിക്കുന്ന വായു ഒരിക്കലും മലിനീകരിക്കപ്പെടരുതെന്നു എല്ലാവരും തീരുമാനമെടുക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം നടത്തണം.
  • വഴിയോരങ്ങളിലും പൊതു-സ്വകാര്യസ്ഥലങ്ങളിലും മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ എല്ലാവരും താല്‍പ്പര്യമെടുക്കണം. ഇതൊരു ഗൗരവമേറിയ  ധാര്‍മികകടമയാണെന്ന ചിന്ത വളര്‍ത്താന്‍ ശ്രമിക്കണം.
## നമ്മുടെ ചുറ്റും, സ്വന്തം വീടുവകളിൽ / അയല്പക്കങ്ങളിൽ ഉപയോഗശേഷം പ്ലാസ്റ്റിക്, കടലാസ്, തുണി, റബ്ബർ ഉത്പന്നങ്ങൾ, ചപ്പുചവറുകൾ അശ്രദ്ധമായി കത്തിക്കുന്നുണ്ടോ?
(കുറിപ്പ് തയ്യാറാക്കിയത് : കേരളാ ശാസ്ത്ര-സാഹിത്യ പരിഷദ്, മുളന്തുരുത്തി യൂണിറ്റ്) 

Comments

Popular posts from this blog

മലയാള ഭാഷാ സെമിനാർ - മുളന്തുരുത്തി

മുളന്തുരുത്തി ∙ ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പരിഷത്തും മുളന്തുരുത്തി പബ്ലിക് ലൈബ്രറിയും ചേർന്നു സംഘടിപ്പിച്ച മലയാള ഭാഷാ സെമിനാർ പ്രഫ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാഷയുടെ കാര്യത്തിൽ‌, അധ്യയനത്തിലും അധ്യാപനത്തിലും വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്ന കാര്യത്തിലും പല കാലഘട്ടത്തിലും ഗുണപരമായ മാറ്റം ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.  ‘മതേതരത്വം, ജനാധിപത്യം, മാതൃഭാഷ’ എന്ന വിഷയത്തിൽ ഡോ. സുമി ജോയി ഒ‍ാലിയപ്പുറം പ്രഭാഷണം നടത്തി. പബ്ലിക് ലൈബ്രറി പ്രസിഡന്റ് സജി മുളന്തുരുത്തി അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത് യൂണിറ്റ് സെക്രട്ടറി ജോസി വർക്കി, ലൈബ്രറി സെക്രട്ടറി കെ.കെ. സണ്ണി, കെ.എൻ. സുരേഷ്, പി.കെ. വാസു എന്നിവർ പ്രസംഗിച്ചു. സത്കലാ വിജയൻ കവിതാലാപനം നടത്തി. ---------------------------------------------------------------------------------------- കച്ചവട വിദ്യാഭ്യാസത്തിൽ കൂടി മെച്ചപ്പെട്ട വിദ്യാഭ്യാസം ആർജ്ജിക്കാൻ സാധിക്കില്ല എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഡോ: കാവുമ്പായി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു കേരള ശാസ്ത്രസാഹിത്യ പരിഷത്ത...

സംവാദം : 'പ്രളയാനന്തര കേരളവും ഗാഡ്ഗിൽ റിപ്പോർട്ടും '

ഗാഡ്ഗിൽ റിപ്പോർട്ട്  ചർച്ച ചെയ്യപ്പെടേണ്ടത്  കാലത്തിന്റെ ആവശ്യം: മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്യപ്പെടാതിരുന്നത് നമ്മൾ പരിസ്ഥിതിയുടെ രാഷ്ട്രീയം പരിഗണിക്കാത്തത് കൊണ്ടാണെന്നും ഇത് ഭാവിതലമുറയോടും പരിസ്ഥിതിയോടും  കാട്ടുന്ന ഉത്തരവാദിത്വമില്ലായ്മയാണ്  .കേരളത്തിൽ ഇനിയും പ്രളയം പ്രതീക്ഷിക്കാം . അത് തടയുന്നതിന് പരിഹാരമാർഗങ്ങൾ അന്വേഷിക്കുമ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടും കൂടി പരിഗണിക്കേണ്ടി വരും .   കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ പരിസര സമിതി സംഘടിപ്പിച്ച 'പ്രളയാനന്തര കേരളവും ഗാഡ്ഗിൽ റിപ്പോർട്ടും ' എന്ന സംവാദം വിലയിരുത്തി. പരിഷത്ത് മുളന്തുരുത്തി മേഖലാ പ്രസിഡന്റ് ജോസി വർക്കി അദ്ധ്യക്ഷനായ സംവാദത്തിൽ പരിഷത്ത് നിർവാഹക സമിതിയംഗം ശ്രീ . ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി . ഇൻന്ത്യൻ നാഷണൽ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് ശ്രീ . ആർ .ഹരി  , എഡ്രാക്ക് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ . എം . ടി . വർഗീസ് , പുരോഗമന കലാസാഹിത്യ സംഘം മുളന്തുരുത്തി മേഖലാ  പ്രസിഡൻറ്  ഡോ . ഋഷിമോൻ എന്നിവർ പ്രതികരണങ്ങൾ നടത്തി . ചടങ്ങിൽ  അടുത്ത...

മുളന്തുരുത്തി യൂണിറ്റ് കൺവെൻഷൻ 2019

ഇന്ന് 04-08-2019 മുളന്തുരുത്തി യൂണിറ്റ് കൺവെൻഷൻ നടന്നു. 12 പേർ പങ്കെടുത്തു, സജീവമായ ചർച്ചകളും ഭാവിപ്രവർത്തന ആസൂത്രണവും നടന്നു. ജില്ലാ ജോയിന്റ് സെക്രെട്ടറി കെ എൻ സുരേഷ്, മേഖല കൺവീനർ പി കെ രഞ്ജൻ എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട് പ്രൊഫ എം വി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു, 1 മണിയോടുകൂടി യോഗം അവസാനിച്ചു. 5 പേർ പുതിയ അംഗങ്ങൾ ആയിരുന്നു, രണ്ടു വനിതാ യുവ പ്രവർത്തകർ ബാലവേദി - വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താല്പര്യത്തോടെ ഏറ്റെടുത്ത് പ്രവർത്തിക്കാൻ താല്പര്യം കാണിച്ചത് പ്രതീക്ഷ ഉളവാക്കുന്നു.