ജ്യോതി ടാഗോർ ആലപ്പുഴ,എഫ് ബി പോസ്റ്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ സുതാര്യതയോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. യൂണിറ്റ് മുതൽ കേന്ദ്രനിർവാഹകസമിതി വരെയുള്ള ഘടകങ്ങളിൽ സംഘടനാവാർഷികങ്ങൾ നടത്തുന്ന സംഘടനയുമാണ്. അതിനുപുറമെ എല്ലാ ഘടകങ്ങളിലും വർഷത്തിൽ ഒന്നിലേറെതവണ ജനറൽബോഡി വിളിച്ചുചേർക്കാറുണ്ട്. പ്രവർത്തകയോഗങ്ങൾ എന്നാണ് ഞങ്ങളതിനെ വിളിക്കുന്നത്. നിലപാടുകളെടുക്കാനും പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനും ഇത്രയും സംവിധാനങ്ങളൊക്കെ ധാരാളമല്ലേ!!
പുറത്തുനിന്നുള്ള ഏതെങ്കിലും വ്യക്തിയെയോ സംഘടനയെയോ ആ ചുമതലയേൽപ്പിക്കേണ്ട ഗതികേട് പരിഷത്തിനില്ല. ഗൃഹസന്ദർശനങ്ങൾ സംഘടനാപ്രവർത്തനത്തിന്റെ അനിവാര്യ ഘടകമായതിനാൽ വിമർശനങ്ങളിലൂടെ കൂടുതൽ ശരിയിലേയ്ക്ക് നയിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് എന്നും കഴിഞ്ഞിട്ടുമുണ്ട്.
കീഴാറ്റൂരെന്നല്ല ഏത് വിഷയത്തിലും പരിഷത്ത് നിലപാട് ഇങ്ങനെതന്നെയാണ് രൂപപ്പെടുന്നത്. തെറ്റുപറ്റിയാൽ, സംഘടനയുടെ ശരിയായ ഉടമകൾക്ക് മുന്നിൽ ( കേരള ജനതയ്ക്ക് മുന്നിൽ ) അതേറ്റു പറയാനും ഞങ്ങൾക്ക് മടിയില്ല. ശാസ്ത്രത്തിന്റെ വിനെൽവയൽ- തണ്ണീർത്തട നിയമശകലന രീതി പിന്തുടരാൻ ശ്രമിക്കുന്നതിനാൽ അത്തരം ഘട്ടങ്ങൾ അധികമുണ്ടായിട്ടില്ലെന്ന് മാത്രം.
കീഴാറ്റൂരിൽ പരിഷത്തിനെ ആശങ്കപ്പെടുത്തുന്നത് ബൈപ്പാസായിരിക്കില്ല , മറിച്ച് ത്തിലുണ്ടായ ഭേദഗതിയുടെ പശ്ചാത്തലമാണെന്ന് കരുതാനാണെനിക്കിഷ്ടം . റോഡിന് പകരം ഫ്ലൈഓവറുകൾ പണിതാൽ പരിസ്ഥിതി പ്രശ്നങ്ങൾ അവസാനിച്ചു എന്ന് പരിഷത്ത് കരുതുന്നുമില്ല. തൊട്ടടുത്ത തോടുകൈയേറിയവർക്ക് വയലിനെക്കുറിച്ചും രണ്ടും മൂന്നും വാഹനങ്ങൾ വാങ്ങി പോർച്ചിലിട്ടിരിക്കുന്നവർക്ക് ഗതാഗതക്കുരുക്കിനെക്കുറിച്ചും മലിനീകരണത്തെക്കുറിച്ചുമൊക്കെ വലിയവായിൽ വർത്തമാനം പറയാൻ കഴിയുന്ന കേരളത്തിൽ പുതിയൊരു ഗതാഗതസംസ്ക്കാരമാണ് പരിഷത്ത് പ്രചരിപ്പിക്കാൻ ശ്രമിച്ച ബദൽ, പുതിയൊരു ഭൂവിനിയോഗമാണ് മുന്നോട്ടുവെച്ച ക്യാമ്പയിൻ.
അവയോടു നേർക്കുനേർ സംവദിക്കാൻ ഭയക്കുന്നവർക്കുള്ള എളുപ്പവഴിയാണ് തെറിവിളിയും ആക്ഷേപഹാസ്യകഥാപ്രസംഗവുമൊക്കെ.. .
ഏറെനാളായി പരിഷത്തിൽ സജീവമല്ലാത്ത എന്നെപ്പോലുള്ളരാൾക്കും ആത്മവിശ്വാസത്തോടെ ഇത്രയും എഴുതാൻ കഴിയുന്നത് സംഘടനയിലുള്ള വിശ്വാസം ഒന്നുകൊണ്ടുതന്നെയാണ്. ഇതിലും വലിയ ആക്രമണങ്ങളെ ഒറ്റക്കൽശില പോലെ നേരിട്ടിട്ടുണ്ട്.
ഇനിയെത്ര ആക്രമിച്ചാലും ഞങ്ങളത് ഉറക്കെപ്പറയുകയും ചെയ്യും - ഒരു സർക്കാർ വികസനത്തിന് പ്രതിജ്ഞാബദ്ധമാണ്. അത് അഭിനന്ദനീയവുമാണ്. പക്ഷേ ഈ വികസനവഴി നാശത്തിലേയ്ക്കുള്ളതാണ്.
There is no alternative എന്നതൊരു മുതലാളിത്തമുദ്രാവാക്യമാണ്.
ബദൽ തേടുകയാണ് ഇടതുപക്ഷ രാഷ്ടീയത്തിന്റെ കടമ.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ സുതാര്യതയോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. യൂണിറ്റ് മുതൽ കേന്ദ്രനിർവാഹകസമിതി വരെയുള്ള ഘടകങ്ങളിൽ സംഘടനാവാർഷികങ്ങൾ നടത്തുന്ന സംഘടനയുമാണ്. അതിനുപുറമെ എല്ലാ ഘടകങ്ങളിലും വർഷത്തിൽ ഒന്നിലേറെതവണ ജനറൽബോഡി വിളിച്ചുചേർക്കാറുണ്ട്. പ്രവർത്തകയോഗങ്ങൾ എന്നാണ് ഞങ്ങളതിനെ വിളിക്കുന്നത്. നിലപാടുകളെടുക്കാനും പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനും ഇത്രയും സംവിധാനങ്ങളൊക്കെ ധാരാളമല്ലേ!!
പുറത്തുനിന്നുള്ള ഏതെങ്കിലും വ്യക്തിയെയോ സംഘടനയെയോ ആ ചുമതലയേൽപ്പിക്കേണ്ട ഗതികേട് പരിഷത്തിനില്ല. ഗൃഹസന്ദർശനങ്ങൾ സംഘടനാപ്രവർത്തനത്തിന്റെ അനിവാര്യ ഘടകമായതിനാൽ വിമർശനങ്ങളിലൂടെ കൂടുതൽ ശരിയിലേയ്ക്ക് നയിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് എന്നും കഴിഞ്ഞിട്ടുമുണ്ട്.
കീഴാറ്റൂരെന്നല്ല ഏത് വിഷയത്തിലും പരിഷത്ത് നിലപാട് ഇങ്ങനെതന്നെയാണ് രൂപപ്പെടുന്നത്. തെറ്റുപറ്റിയാൽ, സംഘടനയുടെ ശരിയായ ഉടമകൾക്ക് മുന്നിൽ ( കേരള ജനതയ്ക്ക് മുന്നിൽ ) അതേറ്റു പറയാനും ഞങ്ങൾക്ക് മടിയില്ല. ശാസ്ത്രത്തിന്റെ വിനെൽവയൽ- തണ്ണീർത്തട നിയമശകലന രീതി പിന്തുടരാൻ ശ്രമിക്കുന്നതിനാൽ അത്തരം ഘട്ടങ്ങൾ അധികമുണ്ടായിട്ടില്ലെന്ന് മാത്രം.
കീഴാറ്റൂരിൽ പരിഷത്തിനെ ആശങ്കപ്പെടുത്തുന്നത് ബൈപ്പാസായിരിക്കില്ല , മറിച്ച് ത്തിലുണ്ടായ ഭേദഗതിയുടെ പശ്ചാത്തലമാണെന്ന് കരുതാനാണെനിക്കിഷ്ടം . റോഡിന് പകരം ഫ്ലൈഓവറുകൾ പണിതാൽ പരിസ്ഥിതി പ്രശ്നങ്ങൾ അവസാനിച്ചു എന്ന് പരിഷത്ത് കരുതുന്നുമില്ല. തൊട്ടടുത്ത തോടുകൈയേറിയവർക്ക് വയലിനെക്കുറിച്ചും രണ്ടും മൂന്നും വാഹനങ്ങൾ വാങ്ങി പോർച്ചിലിട്ടിരിക്കുന്നവർക്ക് ഗതാഗതക്കുരുക്കിനെക്കുറിച്ചും മലിനീകരണത്തെക്കുറിച്ചുമൊക്കെ വലിയവായിൽ വർത്തമാനം പറയാൻ കഴിയുന്ന കേരളത്തിൽ പുതിയൊരു ഗതാഗതസംസ്ക്കാരമാണ് പരിഷത്ത് പ്രചരിപ്പിക്കാൻ ശ്രമിച്ച ബദൽ, പുതിയൊരു ഭൂവിനിയോഗമാണ് മുന്നോട്ടുവെച്ച ക്യാമ്പയിൻ.
അവയോടു നേർക്കുനേർ സംവദിക്കാൻ ഭയക്കുന്നവർക്കുള്ള എളുപ്പവഴിയാണ് തെറിവിളിയും ആക്ഷേപഹാസ്യകഥാപ്രസംഗവുമൊക്കെ..
ഏറെനാളായി പരിഷത്തിൽ സജീവമല്ലാത്ത എന്നെപ്പോലുള്ളരാൾക്കും ആത്മവിശ്വാസത്തോടെ ഇത്രയും എഴുതാൻ കഴിയുന്നത് സംഘടനയിലുള്ള വിശ്വാസം ഒന്നുകൊണ്ടുതന്നെയാണ്. ഇതിലും വലിയ ആക്രമണങ്ങളെ ഒറ്റക്കൽശില പോലെ നേരിട്ടിട്ടുണ്ട്.
ഇനിയെത്ര ആക്രമിച്ചാലും ഞങ്ങളത് ഉറക്കെപ്പറയുകയും ചെയ്യും - ഒരു സർക്കാർ വികസനത്തിന് പ്രതിജ്ഞാബദ്ധമാണ്. അത് അഭിനന്ദനീയവുമാണ്. പക്ഷേ ഈ വികസനവഴി നാശത്തിലേയ്ക്കുള്ളതാണ്.
There is no alternative എന്നതൊരു മുതലാളിത്തമുദ്രാവാക്യമാണ്.
ബദൽ തേടുകയാണ് ഇടതുപക്ഷ രാഷ്ടീയത്തിന്റെ കടമ.
Comments
Post a Comment